പല നിറങ്ങളിൽ ചാലിച്ച് ഒരുക്കിയ ഒരു ആനവണ്ടി. ആകെ മൊത്തം ഒരു ഐന ചന്തത്തിലായിരുന്നു ആന വണ്ടി. നാലു ചുവരുകൾക്കുള്ലിലല്ല ഇനി മണിക്കാട്ടെ ടി.ടി.ഐ സ്കൂളിലെ കുട്ടികളുടെ പഠനം. പൂന്തോട്ടങ്ങൾക്ക് നടുവിൽ ഒരുക്കിയിരിക്കുന്ന ഈ ബസ്സിലാണ്.
വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള ഏകദിന യാത്രയും പഠന ക്ലാസുകളും ഇടകലർന്നതായിരുന്നു ''ആന വണ്ടിയും കുട്ട്യോളും'' ക്യാമ്പിൽ ഒരുക്കിയിരുന്നത്. പത്തിനും പതിനഞ്ചിനും മധ്യേ പ്രായമുള്ള 31 കുട്ടികൾ പങ്കെടുത്തു. കെ.എസ്.ആർ.ടി.സിയുടെ സംസ്ഥാനത്തെ ആദ്യത്തെ യാത്രാ ക്യാമ്പായ "ആനവണ്ടിയും കുട്ട്യോളും " ക്യാമ്പ് നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി.കെ.രാജമോഹൻ ഉദ്ഘാടനം ചെയ്തു.
കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ ഇനിയും അയവില്ല. ഏപ്രിൽ മാസത്തെ ശമ്പളം നൽകിയെങ്കിലും മെയ് മാസത്തെ ശമ്പളം നൽകാനായി പണം കണ്ടെത്താനാകാതെ മാനേജ്മെൻ്റ് കുഴയുകയാണ്. ഇതിനിടെ, ശമ്പള പ്രതിസന്ധി മറികടക്കാൻ സർക്കാരിനോട് 65 കോടി രൂപ നൽകാൻ കെഎസ്ആർടിസി അഭ്യർഥിച്ചിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.