പ്രധാനമന്ത്രി മോദിയുടെ ഫിറോസ്പൂർ സന്ദർശനത്തിൽ സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി. സംഭവത്തില്‍ സർക്കാർ ഇന്ന് കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയേക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് സുരക്ഷയൊരുക്കാൻ സാധിക്കാത്ത പഞ്ചാബ് സർക്കാർ രാജിവെക്കണമെന്ന ആവശ്യവുമായി മുന്‍ മുഖ്യമന്ത്രി അമരീന്ദർ സിംഗ്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ജനാധിപത്യത്തെ കശാപ്പ് ചെയ്യാനാണ് കോൺഗ്രസും മുഖ്യമന്ത്രി ചരൺജിത്ത് ചന്നിയും ശ്രമിച്ചത്. പഞ്ചാബിന്റെ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനാണ് നരേന്ദ്രമോദി സംസ്ഥാനത്തെത്തിയത്.
സുരക്ഷ വീഴ്ചയെ തുടർന്ന് പ്രധാനമന്ത്രിയുടെ ഫിറോസ്പൂരിലെ സമ്മേളനം റദ്ദാക്കി. ഹുസൈനിവാലയിലേക്കുള്ള യാത്ര ഒഴുവാക്കി പ്രധാനമന്ത്രി ഭട്ടിൻഡായിലേക്ക് തിരിച്ച് മടങ്ങുകയും ചെയ്തു.
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ പഞ്ചാബും രാജസ്ഥാനും പെട്രോള്‍ ഡീസല്‍ വില കുറച്ചു. ഇതുവരെ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഉൾപ്പെടെ 27 ഇടങ്ങളിലാണ് VAT നികുതി കുറച്ചത്.
പഞ്ചാബ് രാഷ്ട്രീയം പുതിയ വഴിത്തിരിവില്‍. ക്യാപ്റ്റൻ അമരീന്ദർ സിംഗ് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചു. ഇന്ന് ചണ്ഡീഗഢില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഈ നിര്‍ണ്ണായക പ്രഖ്യാപനം നടത്തിയത്.
പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ക്യാപ്റ്റൻ അമരീന്ദർ സിംഗ് ഇന്ന് ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ ഒരു മാസത്തിനിടെയിലെ അദ്ദേഹത്തിന്റെ മൂന്നാമത്തെ ഡൽഹി സന്ദർശനമാണ് ഇത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.