Kakkanad Mass Death: അമ്മയെ കട്ടിലിൽ കിടത്തി അന്ത്യ ക‍ർമ്മങ്ങൾ ചെയ്തു, പിന്നാലെ മക്കളും ജീവനൊടുക്കി; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

Kakkanad Mass Death: ക്വാര്‍ട്ടേഴ്സില്‍ നിന്ന് കണ്ടെടുത്ത മൂന്ന് മൃതദേഹങ്ങള്‍ക്കും അഞ്ച് ദിവസത്തോളം പഴക്കമുണ്ടായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Feb 22, 2025, 05:34 PM IST
  • ഐ.ആർ.എസ് ഉദ്യോ​ഗസ്ഥന്റെയും കുടുംബത്തിന്റെയും മരണം ആത്മഹത്യയെന്ന് പോസ്റ്റുമോർട്ടം റിപ്പോ‍ർട്ട്
  • കഴിഞ്ഞ വ്യാഴാഴ്ച 6 മണിയോടെയാണ് മൂന്നഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്
  • ശാലിനി വിജയ്ക്കെതിരെ പരീക്ഷ ക്രമക്കേടില്‍ സിബിഐ സമന്‍സ് അയച്ചിരുന്നു
Kakkanad Mass Death: അമ്മയെ കട്ടിലിൽ കിടത്തി അന്ത്യ ക‍ർമ്മങ്ങൾ ചെയ്തു, പിന്നാലെ മക്കളും ജീവനൊടുക്കി; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഐ.ആർ.എസ് ഉദ്യോ​ഗസ്ഥന്റെയും കുടുംബത്തിന്റെയും മരണം ആത്മഹത്യയെന്ന് പോസ്റ്റുമോർട്ടം റിപ്പോ‍ർട്ട്. മൂന്നുപേരും ജീവനൊടുക്കിയതാണെന്ന് പോസ്റ്റുമോർട്ടത്തിൽ സ്ഥിരീകരിച്ചു. അമ്മ ശകുന്തള തൂങ്ങിമരിച്ച ശേഷം മക്കൾ അഴിച്ച് കട്ടിലിൽ കിടത്തി. മൃതദേഹത്തിൽ പൂക്കൾ അർപ്പിച്ച ശേഷം മനീഷ് വിജയും സഹോദരിയും ജീവനൊടുക്കുകയായിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച 6 മണിയോടെയാണ് മൂന്നഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മനീഷും, ശാലിനിയും തൂങ്ങി മരിച്ച നിലയിലായിരുന്നു. ഇവരുടെ മരണം ആത്മഹത്യയാകാമെന്ന നിഗമനത്തിലായിരുന്നു പൊലീസ്. എന്നാൽ അമ്മയുടെ മരണത്തിലായിരുന്നു വ്യക്തത വരുത്തേണ്ടിയിരുന്നത്. അമ്മ ശകുന്തളയെ കട്ടിലില്‍ മരിച്ച കിടക്കുന്നതായാണ് കണ്ടെത്തിയത്.  

Read Also: വീണ്ടും നിക്ഷേപ തട്ടിപ്പ്; അമിത പലിശ വാ​ഗ്ദാനം ചെയ്ത് തട്ടിയത് 100 കോടി, സ്ഥാപന ഉടമകൾ ഒളിവിൽ

ശകുന്തളയുടെ മൃതദേഹം കട്ടിലിൽ വെള്ള പുതപ്പിച്ചു കിടത്തിയ നിലയിലായിരുന്നു. ചുറ്റും പൂക്കൾ വിതറിയിട്ടുണ്ടായിരുന്നു. കർമ്മത്തിനായി പൂക്കൾ വാങ്ങിയതിന്റെ ബില്ലുകൾ വീട്ടിൽ നിന്ന് കണ്ടെത്തിയിരുന്നു.  

മനീഷിന്റെ സഹോദരി ശാലിനി വിജയ്ക്കെതിരെ പരീക്ഷ ക്രമക്കേടില്‍ സിബിഐ സമന്‍സ് അയച്ചിരുന്നു. രാഷ്ട്രീയ നേതാക്കളും ഉന്നത സിവിൽ സർവീസ് ഉദ്യോഗസ്ഥരും അവരുടെ അടുത്ത ബന്ധുക്കൾക്കു നിയമനം നൽകാൻ പരീക്ഷയിലും അഭിമുഖത്തിലും കൃത്രിമം കാട്ടിയെന്നായിരുന്നു കേസ്. ജാർഖണ്ഡ് പൊലീസ് നടത്തിയ അന്വേഷണം പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു. 12 വർഷത്തിനു ശേഷം കഴിഞ്ഞ നവംബറിൽ സിബിഐ ജെപിഎസ്‌സി ചെയർമാൻ ഉൾപ്പെടെ 60 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു.

ഇതിൽ വിചാരണനടപടികൾ ആരംഭിക്കാനിരിക്കെയാണു അസ്വാഭാവിക മരണം. അറസ്റ്റ് ഭയന്നാകാം കുടുംബം കൂട്ട ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം. ഈ മാസം 15ന് ഹാജരാകണമെന്നാണ് സിബിഐ ശാലിനിക്ക് അയച്ച സമന്‍സില്‍ പറഞ്ഞിരുന്നത്.

ക്വാര്‍ട്ടേഴ്സില്‍ നിന്ന് കണ്ടെടുത്ത മൂന്ന് മൃതദേഹങ്ങള്‍ക്കും അഞ്ച് ദിവസത്തോളം പഴക്കമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഹാജരാകാന്‍ നിര്‍ദേശിച്ച 15-ാം തിയതി മൂവരും ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് അനുമാനിക്കുന്നത്.

 ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News